മരിച്ചുപോയ മകന്റെ ആത്മാവ് അടുക്കളയിലെ സിസിടിവിയില്‍; തെളിവുമായി അമ്മ; ഞെട്ടല്‍

single-img
16 January 2019

മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്റെ ആത്മാവിനെ വീട്ടില്‍ കണ്ടെന്ന വാദവുമായി ജോര്‍ജിയ സ്വദേശിയായ അമ്മ രംഗത്ത്. തെളിവായി അടുക്കളയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് ലോകത്തെ കൗതുകത്തിലാഴ്ത്തിയ വാര്‍ത്ത പുറത്ത് വിട്ടത്.

ജെന്നിഫറും മകള്‍ ലോറനും വീട്ടിലുള്ളപ്പോഴായായിരുന്നു സംഭവം. ഇരുവരും ടിവി കണ്ടു കൊണ്ടിരിക്കെയാണ് അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നു.

അടുക്കളില്‍ കണ്ട രൂപം തന്റെ മരിച്ചുപോയ മകന്റെ ആണെന്നാണ് അമ്മയുടെ വാദം. മൊബൈലിലെ സന്ദേശത്തില്‍ ലഭിച്ച ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ല.

അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു 2016ല്‍ റോബി മരിച്ചത്. സിസിടിവി ചിത്രങ്ങളും ഈ വാര്‍ത്തയും കൗതുകത്തോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്