അൻപതോളം ഇന്ത്യൻ സൈനികർ പാകിസ്താൻ്റെ ഹണിട്രാപ്പില്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ

single-img
14 January 2019

അൻപതോളം ഇന്ത്യൻ സൈനികർ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയതായി  റിപ്പോർട്ടുകൾ. സൈനികരില്‍ നിന്നും പാക് ചാര സുന്ദരി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും സൂചനകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികനെ അറസ്റ്റ് ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സിപോയ് സോംബിര്‍ സിംഗ് ആണ് അറസ്റ്റിലായത്.സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന സ്ത്രീയണ് സൈനികരുമായി ബന്ധം സ്ഥാപിച്ചത്.

അന്‍പതോളം യുവസൈനികരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്. ഇവരുമായി സൗഹൃദത്തിലായ സൈനികര്‍ പ്രതിരോധ രഹസ്യങ്ങള്‍ മെസഞ്ചറിലൂടെ കൈമാറിയെന്ന് സംശയിക്കുന്നത്. നിര്‍ണായക സൈനിക നീക്കങ്ങള്‍ പോലും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് സംശയിക്കുന്നത്.

2016-ല്‍ ആണ് സോബീര്‍ സിംഗ് അനിക ചോപ്രയുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം തുടരുന്നതിനിടെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് അനികയെ വിവാഹം കഴിക്കാമെന്നു പോലും സോബീര്‍ സിംഗ് വാക്ക് നല്‍കിയിരുന്നതായും സൂചനകളുണ്ട്.

സോബീര്‍ സിംഗിന്റെ ഫോണ്‍ മിലിട്ടറി ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നു കണ്ടെത്താനാണ് പിടിച്ചെടുത്തത്.  മാസങ്ങളായി ഇയാള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നത് പാകിസ്താനില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.