ലാവ്ലിൻ കേസ്; പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കിയതിനെതിരെയുള്ള സിബിഐ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

single-img
10 January 2019

ലാവ്‌ലിന്‍ കേസിൽ  മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരേയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിയും ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പിണറായി വിജയന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും, കൃത്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും സിബിഐ വാദിക്കുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയത് എന്നും, വിധി റദ്ദ് ചെയ്യണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ ആവശ്യപ്പെടുന്നു.

സിബിഐ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് തീരുമാനിച്ചേക്കും. ഹൈക്കോടതി വിധി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും ഇന്ന് കോടതി പരിഗണിക്കും.