പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു

single-img
8 January 2019

പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് ബി.ജെ.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെതിരെയാണ് കേസ്. ബല്‍ബീര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് സഞ്ജയ് കുമാര്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിക്കാരി പറഞ്ഞു.

ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തോട് പരാതി പറഞ്ഞപ്പോള്‍ നടപടിക്ക് പകരം തനിക്ക് നേരെ ഭീഷണിയാണുണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. പക്ഷേ അയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സഞ്ജയ് കുമാര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പാര്‍ട്ടി തലപ്പത്തുണ്ടായിരുന്ന നേതാവാണ്.  ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നവംബറില്‍ സഞ്ജയ് കുമാറിനെ പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയിരുന്നു.