കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ; നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചതിന് തെളിവില്ല;നേതാക്കളുടെ മക്കള്‍ക്ക് പങ്കില്ല

single-img
17 December 2018

കൊച്ചി: കവിയൂര്‍ പീഡനകേസില്‍ സിബിഐക്ക് നിലപാട് മാറ്റം. അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ്‌ സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നാരായണന്‍ നമ്പൂതിരി ആയിരിക്കാം എന്ന സാധ്യത മാത്രം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുന്‍പ് സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളിലും നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചെന്നായിരുന്നു സിബിഐ പറഞ്ഞത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അനഘയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്ന് ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ മക്കള്‍ക്കോ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ല. മക്കളായ അക്ഷയെയും അഖിലയും നാരായണന്‍ നമ്പൂതിരി കൊലപ്പെടുത്തി. പുറത്തുനിന്നാര്‍ക്കും കുടുംബത്തിന്റെ ആത്മഹത്യയില്‍ പങ്കില്ല. ഡിഎന്‍എ ഉള്‍പ്പെടെ ശാസ്ത്രീയപരിശോധനകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അറിയിച്ചു.

പ്രതി ലത നായര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കും.