ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഏഴ് പേർ മരിച്ചു

single-img
14 December 2018

കർണാടകത്തിലെ ചാമരാജനഗറിൽ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഏഴ് പേർ മരിച്ചു. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ എണ്‍പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 

15 വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചവരിലുണ്ട്.  രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ അവശനിലയിലാവുകയായിരുന്നു. അമ്പലത്തില്‍ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ പുറത്തുനിന്ന് കൊണ്ടുവരുന്ന പ്രസാദങ്ങളും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.