തെലങ്കാനയിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു

single-img
11 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിടുകയാണ്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ലീഡ് ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ പിന്നിലാണ്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിന് ലീഡ്. കോണ്‍ഗ്രസ് 49 ബിജെപി 29.

കേരളത്തിലേതിന് സമാനമായി പൊതുവെ ഓരോ അഞ്ച് വര്‍ഷത്തിലും ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബി.ജെ.പി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ. ബി.എസ്.പി ഉള്‍പ്പെടുന്ന മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി നേടിയത് 16 സീറ്റുകളാണ്.

രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വന്‍ വിജയമാണ് രാജസ്ഥാനില്‍ പ്രവചിച്ചത്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തുലാസിലാക്കി തെലങ്കാനയില്‍ ആദ്യമിനിറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ് 11 സീറ്റുകളിലും ടിആര്‍എസ് 8 സീറ്റിലും മുന്നില്‍, മറ്റുള്ളവര്‍ 4 സീറ്റില്‍..

മധ്യപ്രദേശ്

കോണ്‍ഗ്രസ് 14
ബിജെപി 16

രാജസ്ഥാന്‍

ബിജെപി 12
കോണ്‍ഗ്രസ് 25

ഛത്തീസ് ഗഢ്

ബിജെപിയും കോണ്‍ഗ്രസും 4 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

തെലങ്കാന

കോണ്‍ഗ്രസ് 11 ടിആര്‍എസ് 8

മിസോറാം

കോണ്‍ഗ്രസ് 1
മറ്റുള്ളവര്‍ 1