തെലങ്കാനയില്‍ കോണ്‍ഗ്രസും ടി.ആര്‍.എസും ഒപ്പത്തിനൊപ്പം

single-img
11 December 2018

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

ആദ്യഫലസൂചനകള്‍ തെലങ്കാനയില്‍ നിന്നും

കോണ്‍ഗ്രസും ടിആര്‍എസും ഒരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

കര്‍ശന നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

മിസോറാമില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ വൈകും.

ഭരണകക്ഷിയായ ടിആര്‍എസിന് ഭൂരിപക്ഷം സാഹചര്യമുണ്ടായാല്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ട തുടര്‍നീക്കങ്ങള്‍ തെലങ്കാനയില്‍ നടക്കുകയാണ്. ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ കണ്ട എഎംഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി തൂക്കുമന്ത്രിസഭ വന്നാല്‍ ടിആര്‍എസിന് പിന്തുണ നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടിആര്‍എസിന് പിന്തുണ നല്‍കാമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

എക്‌സിറ്റ് പോളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

വോട്ടെടുപ്പിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഭൂരിപക്ഷ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

അതേസമയം മധ്യപ്രദേശില്‍ തൂക്കുസഭയായിരിക്കുമെന്നാണ് പ്രവചനങ്ങള്‍