സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല; സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു

single-img
10 December 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊപാതകത്തിന്റെ ഇര സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവുമാണ് സമരം നടത്തുന്നത്.23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്.

കഴിഞ്ഞ നവംബര്‍ 5നാണ്‌ സനല്‍കുമാര്‍ കൊല്ലപ്പെട്ടത്‌. ഡിവൈഎസ്‌പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനിടെ റോഡിലേക്ക്‌ വീണ സനല്‍കുമാര്‍ വാഹനമിടിച്ചുമരിക്കുകയായരിന്നു. ഹരികുമാര്‍ ഉടനടി രക്ഷപ്പെട്ടു. പീന്നീട്‌ പൊലീസ്‌ അന്വേഷണത്തിനിടെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു.