സഭാതർക്കം: 11-ാം ദിനം വര്‍ഗ്ഗീസ് മാത്യുവിന്‍റെ സംസ്കാരം നടത്തി;കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സംസ്‌കാരം ഇന്ന് നടത്തിയത്

single-img
13 November 2018

കട്ടച്ചിറ: കായംകുളം കട്ടച്ചിറയിലെ പള്ളിത്തർക്കത്തെ തുടർന്ന് വൈകിയ വര്‍ഗ്ഗീസ് മാത്യുവിന്‍റെ സംസ്കാരം നടത്തി. കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് 10 ദിവസമായി നീണ്ടുപോയ സംസ്‌കാരം ഇന്ന് നടത്തിയത്. സഭാ തര്‍ക്കത്തെ തുടര്‍ന്നാണ്‌സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) ന്റെ മൃതദേഹം വച്ചിരുന്നത്.

ഈ മാസം മൂന്നാം തീയതിയാണ് മാത്യു മരിച്ചത്. വർഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്. തർക്കം കോടതിയിൽ എത്തുകയും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.