സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ–ടാക്‌സി പണിമുടക്ക്

single-img
11 November 2018

സംസ്ഥാനത്തെ ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓട്ടോ–ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഓട്ടോ–ടാക്‌സി–ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ–ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു.

 

സംസ്ഥാനത്ത് ഓട്ടോചാര്‍ജ് മിനിമം 30 രൂപയാക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ധനവില അടിക്കടി ഉയരുന്നതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെ. അതിന്‌ശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപ വീതം ഈടാക്കാം. 15 രൂപ ആക്കണമെന്നായിരുന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്റ ആവശ്യം.

ടാക്‌സി ചാര്‍ജ് 150 കിലോമീറ്ററില്‍ നിന്ന് 200 രൂപയാക്കണം. ഈ തുകയില്‍ ഓടാവുന്ന ദൂരം അഞ്ചുകിലോമീറ്റര്‍. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഇതേപടി അംഗീകരിക്കണോയെന്ന് മന്ത്രിസഭയോഗം തീരുമാനിക്കും.