നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ കൊണ്ടതു പൊലീസ് ജീപ്പില്‍: കൊല്ലത്ത് യുവാക്കള്‍ പിടിയില്‍

single-img
30 October 2018

കഴിഞ്ഞ ദിവസം രാത്രി പനച്ചവിള തടിക്കാട് റോഡിലെ വൃന്ദാവനം മുക്കില്‍വച്ചാണ് പോലീസ് ജീപ്പിന്റെ ചില്ല് അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തത്. അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിക്കുകയായിരുന്ന അഞ്ചല്‍ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലാണ് തകര്‍ന്നത്.

സംഭവശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ഇവരെ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ പരിശോധിച്ചാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്.

എന്നാല്‍ നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പിന്റെ ചില്ലില്‍ പതിച്ചെന്നാണു ഇവര്‍ പറയുന്നത്. പിടികൊടുത്താല്‍ കുഴപ്പമാകുമെന്നു ഭയന്നാണ് ബൈക്കില്‍ കയറി രക്ഷപ്പെട്ടതെന്നും യുവാക്കള്‍ പറഞ്ഞു.