188 യാത്രക്കാരുമായി വിമാനം കടലില്‍ തകര്‍ന്ന് വീണു
29 October 2018
188 യാത്രക്കാരുമായി പറന്നുയർന്ന ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്. പറന്നുയർന്ന് 13 മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.
ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ ബ്രാന്‍റ് വിമാനമായിരുന്നു ഇത്. വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അവർ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.