വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറി; ഡിവൈഎഫ്‌ഐ നേതാവായ അധ്യാപകനെ ബാലരാമപുരം സ്‌കൂളില്‍ നിന്ന് പുറത്താക്കി

single-img
25 October 2018

വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ അധ്യാപകനായ ഡി.വൈ.എഫ്.ഐ. നേതാവിനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും കല്ലിയൂര്‍ ഊക്കോട് സ്വദേശിയുമായ എംഎസ് അനീഷിനെയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ അനീഷ് ക്ലാസ് മുറിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതായി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹെഡ്മിസ്ട്രസ് അനീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

അധ്യാപകന്റെ നടപടികളെപ്പറ്റി മുന്‍പും വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല. വീണ്ടും സംഭവം ആവര്‍ത്തിച്ചതോടെയാണു കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ചില കുട്ടികള്‍ ടിസി ആവശ്യപ്പെട്ടു സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണു വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിനിടെ സിപിഎം നേതാക്കളും ഒരു വിഭാഗം അധ്യാപകരും അധ്യാപകനെ സംരക്ഷിക്കാനെത്തിയതും വിവാദമായി. പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കു കൗണ്‍സലിങ് നല്‍കി.