ജൂവലറിയില്‍നിന്ന് 140 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

single-img
24 October 2018

ഉത്തര്‍പ്രദേശില്‍ വന്‍ മോഷണം. ഏകദേശം 140 കോടി രൂപ വിലവരുന്ന സ്വര്‍ണവും ആഭരണങ്ങളും മോഷണം പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ജൂവലറിയില്‍നിന്നുമാണ് സ്വര്‍ണം മോഷണം പോയിരിക്കുന്നത്. കാണ്‍പൂരിലെ ബ്രിഹാന റോഡിലുള്ള ജൂവലറി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു.

ജൂവലറി ഉടമയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂവലറിയുടെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് സുപ്രണ്ട് രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. 2013 മേയ് 30നാണ് സ്ഥാപനം പൂട്ടിയത്. ഡയമണ്ട്, 500 കിലോ വെള്ളി, 100 കിലോ സ്വര്‍ണം എന്നിവ മോഷണം പോയതായാണ് പരാതി.