പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കറൊട്ടിച്ച് അനാഥ പെണ്‍കുട്ടിക്ക് നല്‍കി; ഇവനാണോ ധര്‍മ്മത്തെക്കുറിച്ച് പറയുന്നത്; രാഹുല്‍ ഈശ്വറിനെ പൊളിച്ചടുക്കി ഭദ്രാനന്ദ്

single-img
23 October 2018

അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഭദ്രാനന്ദ്. തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഭദ്രാനന്ദ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പെണ്‍കുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു പ്രമുഖ വസ്ത്രാലയത്തെ രാഹുല്‍ സമീപിച്ചു. കാര്യം മനസിലാക്കിയ വസ്ത്രാലയ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി. എന്നാല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി 3000 പോലും വിലയില്ലാത്ത പഴയ ഒരു സാരി എടുത്ത് അതില്‍ 36000 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിച്ച് നല്‍കി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം.

ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്നും ഭദ്രാനന്ദ് ചോദിച്ചു. രാഹുലിന്റെ വ്രതശുദ്ധിയെ കുറിച്ചും ഭദ്രാനന്ദ് പറയുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും പെപ്പര്‍ ബീഫും സംസമില്‍ നിന്നും ചിക്കന്‍ ഷവര്‍മയും കഴിച്ച് കുളിയും തേവാരവുമില്ലാതെയാണ് രാഹുല്‍ ശബരിമലയ്ക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എന്തുകൊണ്ട് നാം രാഹുൽ ഈശ്വറിനെ വെറുക്കുന്നു… എതിർക്കുന്നു ? രാഹുൽ ഈശ്വറിന് വേണ്ടി പ്രചരണം നടത്തുന്ന അയ്യാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാൻ.#RahulEaswar

Posted by Swami Bhadraanand on Sunday, October 21, 2018