ഒടുവില്‍ പി.എസ് ശ്രീധരന്‍പിളള മാപ്പ് പറഞ്ഞു

single-img
22 October 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീധരന്‍ പിളളയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അതേസമയം, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ട്രാന്‍സ്ജന്റേഴ്‌സ് മാര്‍ച്ച് നടത്തി. ശ്രീധരന്‍പിള്ള മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേരളത്തിലെ മുഴുവന്‍ ട്രാന്‍സ്‌ജെണ്ടേഴ്‌സും പ്രകടനം നടത്തുമെന്ന് ട്രാന്‍സ് ജെണ്ടര്‍ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. പാളയത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കുന്നുകുഴിയില്‍ പോലീസ് തടഞ്ഞു.