ഉമ്മന്‍ ചാണ്ടി സരിതയെ പീഡിപ്പിച്ചത് ക്ലിഫ് ഹൗസില്‍ വച്ച്‌; കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത് റോസ് ഹൗസില്‍ വച്ച്‌;എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്

single-img
21 October 2018

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ പീഡന പരാതിയില്‍ സരിത എസ്. നായരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഇതിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെയും വേണുഗോപാലിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കുംവേണുഗോപാലിനുമെതിരായ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. ഔദ്യോഗികവസതിയില്‍ വച്ചാണ് ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിതയുടെ പരാതിയില്‍ വ്യക്തമാക്കിയതായി എഫ്‌ഐആറില്‍ പറയുന്നു. 2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച്‌ പീഡിപ്പിച്ചത്. മുന്‍മന്ത്രി എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ചാണ് കേന്ദ്രമന്ത്രിയായിരുന്ന കെ സി വേണുഗോപാല്‍ ബലാത്സംഗം ചെയ്തതെന്നും എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ആലപ്പുഴയില്‍ വച്ച്‌ കെ.സി.വേണുഗോപാല്‍ തന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നും സരിത മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സരിതാനായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എസ്പി അബ്ദുള്‍ കരീമിനാണ് അന്വേഷണച്ചുമതല. ഐജിക്ക് മേല്‍നോട്ടം വഹിക്കും. പുരോഗതി റിപ്പോര്‍ട്ട് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.