ബോഡി ബിൽഡിംങ്ങിനായി കുത്തിവച്ചത് കുതിരക്ക് കൊടുക്കുന്ന മരുന്ന്;21 കാരന്‍ അവശനിലയില്‍

single-img
20 October 2018

ന്യൂഡല്‍ഹി : ബോഡി ബില്‍ഡിങിനായി കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് 21 കാരന്‍ അവശനിലയില്‍. ചെറുപ്പം മുതല്‍ ബോഡി ബില്‍ഡിംങ്ങിനായി തയ്യാറെടുക്കുന്ന യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നല്‍കുന്ന മരുന്ന് ശരീരത്തില്‍ കുത്തിവച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ യുവാവിനെ മാതാപിതാക്കള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകൾക്ക് തളർച്ച അനുഭവപ്പെടുകയില്ല. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ യുവാവിനെ മാതാപിതാക്കൾ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യായാമത്തിന് മുൻപ് ദിവസേന ഈ മരുന്ന് കുത്തിവച്ചാൽ കൂടുതൽ ഊർജ്ജസ്വലമായി വ്യായാമങ്ങൾ ചെയ്യാൻ കഴിയുമെന്ന് ജിം പരിശീലകനാണ് ഉപദേശിച്ചത്.

തുടർന്ന് വലിയ വിലക്കൊടുത്ത് മരുന്ന് വാങ്ങിക്കുകയും ദിവസവും കുത്തിവയ്ക്കാനും തുടങ്ങി. കുത്തിവയ്പ്പ് തുടങ്ങിയത് മുതൽ വളരെ ഫലവത്തായി മരുന്ന് പ്രവർത്തിച്ചു. കുത്തിവച്ചാൽ എത്രമണിക്കൂറ് വേണമെങ്കിലും വ്യായാമം ചെയ്യാൻ കഴിയുമായിരുന്നു. ശരീരത്തിന്റെ ഘടന മാറാൻ തുടങ്ങി. ആദ്യം ഒരു മില്ലി മരുന്ന് കുത്തിവച്ചിടത്ത് രണ്ടും മൂന്നും നാലും മില്ലി മരുന്ന് കുത്തിവയ്ക്കാൻ തുടങ്ങി. നിരവധി ബോഡി ബിൽഡിംങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.

എന്നാല്‍, പഠനത്തില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി മരുന്ന് കുത്തി വയ്ക്കുന്നതടക്കം നിര്‍ത്താന്‍ തുടങ്ങിപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിര്‍ത്താന്‍ യുവാവിന് പറ്റാതെയായി. മരുന്ന് നിര്‍ത്താന്‍ ശ്രമിച്ച യുവാവ് അമിതമായ ഉറക്കം, വിഷാദം, ദേഷ്യം എന്നിങ്ങനെയുള്ള മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ തുടങ്ങി. മാതാപിതാക്കള്‍ യുവാവിനെ സര്‍ഗംഗാ റാം ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ കാണിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവാവിനെ ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ശരിയായ ഉറക്കം വീണ്ടെടുക്കുകയും ഊര്‍ജ്ജസ്വലതയോടെ സാധാരണ ജീവിതത്തിലേക്ക് വരുകയും ചെയ്തു. ദീര്‍ഘകാലം മരുന്ന് ഉപയോഗിച്ചത് കൊണ്ട് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.