രഹ്ന ഫാത്തിമയുമായി ബന്ധമില്ലെന്ന് കെ. സുരേന്ദ്രന്‍

single-img
19 October 2018

തനിക്ക് രഹ്ന ഫാത്തിമയുമായി ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളം സ്വദേശി രഹന ഫാത്തിമ ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്
കിസ് ഓഫ് ലവ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ പറഞ്ഞിരുന്നു.

കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി പറഞ്ഞിരുന്നു. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം TV വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.’ എന്നാണ് രശ്മി പറയുന്നത്.

വാര്‍ത്തകള്‍ക്കെതിരെ സുരേന്ദ്രന്‍ ഫേസ്ബുക്കിലും രംഗത്തെത്തിയിരുന്നു. ‘ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തനിക്കെതിരെ ചില പിതൃശൂന്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതു ഷെയര്‍ ചെയ്യുന്ന ഫേക്കല്ലാത്ത അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക. ശക്തമായ നിയമനടപടി ഉണ്ടാവും.’ എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നത്.