റഫാല്‍ വാർത്ത:എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ് ഗ്രൂപ്പ്
മുംബൈ: റഫാൽ വാർത്തകളിലൂടെ കമ്പനിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് എൻ.ഡി ടീവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് കേസ് നൽകിയത്.
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടി ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാ സ്പദമായ സംഭവം. ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.
NDTV has been sued by Anil Ambani’s Reliance for 10,000 crores in an AHMEDABAD court. For our coverage of Rafale. We will fight this brazen attempt at harassment and intimidation.
— Suparna Singh (@Suparna_Singh) October 18, 2018
എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ്ങ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിക്കുകയും തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും അവര്‍ വ്യക്തമാക്കി.