ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു;കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

single-img
18 October 2018

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. കോഴിക്കോട്ട് കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം എന്നിവിടങ്ങളിലാണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. കോഴിക്കോട്ട് മൂന്നിടത്തും സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരത്ത് കല്ലമ്പലത്താണ് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്നു കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. ശബരിമല വിഷയത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താലിനാണ് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുതത്തിയിരിക്കുന്നത്. ശബരിമലയിലും ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിനിടെ 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. ഇന്ന് രാവിലെ പൊലീസ് സുരക്ഷയില്‍ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ നാളെ രാത്രി 12 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലയ്ക്കലും പമ്പയിലും സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ഇതുവരെ നാല്‍പ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും ലാത്തിച്ചാര്‍ജിലുമായി ഇരുനൂറ്റിയന്‍പതിലേറെ സമരക്കാര്‍ക്കും 25 പൊലീസുകാര്‍ക്കും പരുക്കേറ്റു. 4 വനികളടക്കം 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.