ദുബായില്‍ ഒപ്പം താമസിക്കുന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി: പ്രവാസിക്ക് ആറുമാസം ജയിൽ ശിക്ഷ

single-img
13 October 2018

ഒപ്പം താമസിച്ചിരുന്ന നൂറോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ കേസിൽ പ്രവാസിക്ക് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറുമാസം ജയിൽ ശിക്ഷ വിധിച്ചു. 41 വയസ്സുള്ള ഏഷ്യൻ പൗരനാണ് പ്രതി. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമാണു കേസ്. ശിക്ഷയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.

പ്രതി കുറ്റം സമ്മതിച്ചുവെന്നു പൊലീസ് പറഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾക്ക് അപ്പീൽ കോടതിയെ സമീപിക്കാം. ഈ വർഷം ഓഗസ്റ്റിൽ ഫിലിപ്പീൻ സ്വദേശിയായ യുവതി കുളിമുറിയിൽ കയറിയപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ തന്റേത് ഉൾപ്പെടെയുള്ള നിരവധി നഗ്നദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു.