‘അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം; ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തില്‍’: ചാനല്‍ ചര്‍ച്ചക്കിടെ കൊലവിളിയുമായി അഡ്വ. ബി ഗോപാലകൃഷ്ണന്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ കൊലവിളിയുമായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് സിപിഎം നേതാവ് സതി ദേവിക്കെതിരെ ഗോപാലകൃഷ്ണന് ഭീഷണിയും കൊലവിളിയുമായി എത്തിയത്. വനിത പൊലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണന്.
വനിതാ പൊലീസുകാരെ ഞങ്ങള്‍ ശബരിമലയിലേക്ക് കയറ്റില്ല, അതില്‍ ഒരു സംശയവും വേണ്ട. സതിദേവി അടക്കമുള്ളവര്‍ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തില്‍. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാല്‍ ഈ നാട്ടില്‍ കമ്മ്യൂണിസം ഇല്ലാതാവും’. ഗോപാലകൃഷ്ണന് പറഞ്ഞു.
ചാനൽ ചർച്ചക്ക് ഇടക്ക് കൊല വിളിയുമായി BJP നേതാവ് ഗോപാലകൃഷ്ണൻ ( ഒട്ടകം കോവാലൻ )
സഖാവ് സതിദേവിയെ കൊത്തി കുരുക്കും എന്നും ജഡം പോലും കിട്ടില്ല എന്നും ആണ് സംഘിയുടെ ഭീഷണി 😏😏
ആരും പ്രതികരിക്കില്ല. കാരണം പറഞ്ഞത് മാർക്സിസ്റ് നേതാവല്ലല്ലോ pic.twitter.com/xO4z9gdk10
— BONG JOON – BRUTU (@BrutuTweets) October 10, 2018