മലയാളി യുവാവിന് ഒരു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി

single-img
7 October 2018

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽകോടതി വിധി. കോഴിക്കോട് സ്വദേശി റഫീക്കിനാണു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 2016 ജൂണിൽ സത്‌വയിലുണ്ടായ അപകടത്തിലാണു റഫീക്കിനു പരുക്കേറ്റത്. കഫ്റ്റീരിയയിലെ ഡെലിവറി ബോയ് ആയിരുന്ന റഫീക്കിനെ കാറിടിക്കുകയായിരുന്നു.

ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചു. 35 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുടർ ചികിത്സയ്ക്കായി നാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. അൽക്കബ്ബാൽ അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്സിലെ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാരം ഫയൽ ചെയ്തതിനെ തുടർന്നാണ് അനുകൂല വിധി ഉണ്ടായത്. കൂടുതൽ നഷ്ടപരിഹാരത്തിനായി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണെന്നു ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.