കെ.എസ്.ആര്‍.ടി.സിയില്‍ 773 ജീവനക്കാരെ പിരിച്ചു വിട്ടു

single-img
6 October 2018

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും 773 ജീവനക്കാരെ പിരിച്ചു വിട്ടു. 304 ഡ്രൈവര്‍മാരേയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ച് വിട്ടത്. ദീര്‍ഘകാലമായി ഡ്യൂട്ടിയില്‍ പ്രവേശിക്കാത്ത ജീവനക്കാരെയാണ് പിരിച്ച് വിട്ടിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

നേരത്തെ ദീര്‍ഘകാലമായി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കാത്ത ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചിട്ടും തിരികെ ജോലിയില്‍ കയറാത്ത ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ മാനേജ്‌മെന്റ് പറഞ്ഞിരുന്നു. പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അവധിയെടുത്തവരേയും പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.