ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനാലയില്‍ കെട്ടിത്തൂക്കി: പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

single-img
24 September 2018

ആലപ്പുഴ കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ ജെറിന്‍ രാജുവിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.