കായംകുളത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം: സിവില്‍ പോലീസ് ഓഫീസറേയും യുവതിയേയും ഡിവൈഎസ്പി കയ്യോടെ പിടികൂടി

single-img
22 September 2018

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയോടൊപ്പമെത്തിയ സിവില്‍ പൊലീസ് ഓഫിസറെ ഡിവൈഎസ്പി പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്.

ചെന്നിത്തല സ്വദേശിനിയായ യുവതിയുമൊത്തു പൊലീസുകാരന്‍ കാറില്‍ ക്വാര്‍ട്ടേഴ്‌സിലെത്തുന്നതു കണ്ട സമീപവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. വിവരം സ്‌പെഷല്‍ ബ്രാഞ്ച് വഴി ജില്ലാ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണു ഡിവൈഎസ്പി എത്തി ഇരുവരെയും പിടികൂടിയത്.

ഇരുവരുടെയും മൊഴിയെടുത്ത ശേഷം വിട്ടയച്ചു. കായംകുളത്തു ജോലി ചെയ്യുമ്പോഴാണു പൊലീസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കിയത്. ജില്ലയില്‍ തുടരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുകയായിരുന്നു.

മുന്‍പു ചെങ്ങന്നൂരില്‍ സമാനമായ കേസിലും മാന്നാറില്‍ സാമ്പത്തിക തട്ടിപ്പു കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പോലീസുകാരന്റ പെരുമാറ്റദൂഷ്യം സംബന്ധിച്ച ഡിവൈ.എസ്.പി.യുടെ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി തുടര്‍നടപടികള്‍ സ്വീകരിക്കും.