സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി: ദുബായില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

single-img
22 September 2018

ദുബായില്‍ കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ പ്രവാസി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരനായ ഇയാളെ കോടതിയിൽ ഹാജരാക്കി. ബാത്ത് റൂമിൽ ക്യാമറ വച്ചാണ് 41കാരനായ ഏഷ്യൻ പൗരൻ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്.

ക്യാമറ പ്രവർത്തിപ്പിക്കാനുള്ള പോർട്ടബിൾ ചാർജറും മെമ്മറി കാർഡും അടക്കമുള്ള ഉപകരണങ്ങൾ ബാത്ത് റൂമിന്റെ സീലിംഗിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാൾക്കൊപ്പം ഒരു ദമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.

ഇക്കൂട്ടത്തിൽ ഒരാൾ കുളിമുറിയിൽ കയറിയപ്പോഴാണ് ക്യാമറയുടെ ലെൻസ് കണ്ടെത്തിയത്. അന്ന് അവർ ഇക്കാര്യം അധികം ശ്രദ്ധിച്ചിരുന്നില്ല. പിറ്റേ ദിവസം, ബാത്ത് റൂമിൽ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. ഈ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് നൂറ് കണക്കിന് വീഡിയോ ഇതിലുണ്ടായിരുന്നെന്ന് കണ്ടത്തിയത്.

ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്നദൃശ്യങ്ങൾ കൂടാതെ മാസങ്ങൾക്ക് മുമ്പ് ഇയാൾക്കൊപ്പം താമസിച്ച മറ്റൊരു സ്ത്രീയുടെയും ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. ഇതോടെ ഇവ‌ർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.