“രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്”

single-img
21 September 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിക്കെതിരായ രാഹുലിന്റെ വിമര്‍ശനം.

ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആകണമെന്ന ആഗ്രഹം മോദി മുന്‍പ് പറഞ്ഞിട്ടുണ്ട്. ചൗക്കിദാര്‍ തന്നെ ഒരു കള്ളനാണെന്ന് ഇപ്പോള്‍ നമുക്കറിയാം രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് രാഹുലിന്റെ റാലി. രാഹുലിന്റെ തുടര്‍ച്ചയായ രണ്ടാം രാജസ്ഥാന്‍ സന്ദര്‍ശനമാണിത്. ഓഗസ്റ്റ് 11ന് ജയ്പൂരിലും രാഹുല്‍ റാലി നടത്തിയിരുന്നു.

ജീവിതത്തില്‍ ഒരു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത അംബാനിക്കാണ് മോദി റാഫേല്‍ കരാര്‍ നല്‍കിയത്. കരാര്‍ അംബാനിക്ക് കൊടുക്കുന്നതിന് മുമ്പ് പ്രതിരോധമന്ത്രിയോട് പോലും മോദി ചോദിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.