കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍
മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക് മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ ഒരു മണിക്കൂറോളം പിടിച്ചുനിർത്തി എൺപത് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. അപകടകരമായി ബസ് ഓടിച്ച ഡ്രൈവർ കാർത്തികേയനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലെത്തിയപ്പോള് റോഡില്‍ ഹൈവേയുടെ ജോലികള്‍ നടക്കുന്നതിനാല്‍ വലതുവശംചേര്ത്ത് കടന്നുപോരാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു ചെരിയാന്‍ തുടങ്ങി.
ഹൈവേയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍എര്‍ത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ രതീഷ് അപകടം മനസലാക്കി അതിവേഗം യന്ത്രത്തിന്റെ മുന്നിലെ ബക്കറ്റ് ഉയര്‍ത്തി ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് ബസ് മറിയാതെ തടഞ്ഞു നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന എണ്‍പതോളം യാത്രക്കാര്‍ ഈസമയം പുറത്തിറങ്ങി രക്ഷപെട്ടു.
മറ്റു വാഹനങ്ങളുടെ സഹായത്തോടെ അപകടാവസ്ഥയിൽനിന്ന് ബസിനെ മാറ്റിയതിനുശേഷമാണ് രതീഷ് യന്ത്രത്തിൽനിന്ന് പുറത്തിറങ്ങിയത്.ലത്തെത്തിയ പോലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇറച്ചിപ്പാറ എത്തുന്നതിനുമുൻപായി രണ്ട് ജീപ്പുകളിൽ ബസ് മുട്ടിയതായി യാത്രക്കാർ പറഞ്ഞു.