നോട്ട് നിരോധനത്തെക്കുറിച്ച് അദാനിക്കും അംബാനിക്കും അറിയാമായിരുന്നു; ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കും നേരത്തെ തന്നെ വിവരം കിട്ടി: ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ
മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും നോട്ട് നിരോധനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും ബിജെപി എംഎല്‍എ പറയുന്നു. നോട്ട് നിരോധനം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചവര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഭവാനി സിങ് പറയുന്നു.
നോട്ട് അസാധുവാക്കല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നില്ലെന്നും എന്നാല്‍ അത് ഘട്ടം ഘട്ടമായാണ് നടപ്പിലാക്കിയതെന്നും ഭവാനി സിങ് പറയുന്നുണ്ട്. ഭവാനി സിങ്ങുമായി അനൗപചാരികമായി നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വീഡിയോ ഏറ്റുപിടിച്ചിട്ടുണ്ട്.
നേരത്തെയും വിവാദ സംഭാഷണങ്ങളില്‍ കൂടി വാര്‍ത്തകള്‍ സൃഷ്ടിച്ചയാളാണ് ഭവാനി സിങ്. യുവാക്കള്‍ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കരുതെന്നും ഹെല്‍മെറ്റ് ഉപയോഗം കഷണ്ടിക്ക് കാരണമാകുമെന്നും ഇദ്ദേഹം മുമ്ബ് പറഞ്ഞിരുന്നു. മാത്രമല്ല കോട്ടയിലെ കോച്ചിങ് സെന്ററിലുള്ള ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും വിവാദം ഉണ്ടാക്കിയ ആളാണ് ഭവാനി സിങ്
#WATCH: BJP MLA from Rajasthan's Kota Bhawani Singh claims Ambani & Adani had prior knowledge of the #DeMonetisation of Rs 500 & 1,000 notes pic.twitter.com/L8FRp1NofD
— ANI (@ANI) November 17, 2016