‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’ ;കൊലപാതകശേഷം സഞ്ജു പറഞ്ഞത്
കൊച്ചി : കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയതില്‍ പരിതപിച്ച് പ്രതി സഞ്ജു. ‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സഞ്ജു സുലാല്‍ സേട്ട് പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച് ഷീബ വെട്ടേറ്റ് മരിച്ചത്.എസ്.ആർ.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്.
ആലപ്പുഴ സ്വദേശിയായ സഞ്ജു സുലാല്‍ സേട്ട് ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകം നടക്കുമ്പോൾ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയിൽ അമ്മയെ അച്ഛൻ വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു.