ഒരിക്കല്‍ ബ്രട്ടീഷ് കോളനിയായി കഴിഞ്ഞ ഇന്ത്യ ഇന്ന് കുതിക്കുക ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി;പിഎസ്‌എല്‍വി സി 42 വിക്ഷേപണം ഉടന്‍

single-img
16 September 2018

ശ്രീഹരിക്കോട്ട: വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും. ഇന്ത്യന്‍ സമയം 10.07 നായിരിക്കും ശ്രീഹരിക്കോട്ടയില്‍നിന്നുള്ള വിക്ഷേപണം. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍), നോവഎസ്എആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു.

ബ്രിട്ടനില്‍നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് 583 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആദ്യം എത്തിക്കുക. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്‍റെ (എസ്‌എസ്ടിഎല്‍), നോവഎസ്‌എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. 800 കിലോഗ്രാമിലേറെയാണ് രണ്ട് ഉപഗ്രഹങ്ങള്‍ക്കുംകൂടി ഭാരം.

വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയവയാണു ഉപഗ്രഹങ്ങളാണ് ലക്ഷ്യമെന്ന് ഇസ്രോ പത്രക്കുറിപ്പില്‍ അറിയിച്ചു.