ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ ‘മോദി വിവരമറിയും’; വിമർശിച്ച് ബാബ രാംദേവ്
ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ലെങ്കില്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് യോഗ ഗുരു ബാബ രാംദേവ്. വര്‍ദ്ധിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി നീക്കിയാല്‍ ലിറ്ററിന് 40 രൂപ നിരക്കില്‍ ഇന്ധനം വില്‍ക്കാനാകുമെന്നും ബാബ രാംദേവ് പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല- രാംദേവ് പറഞ്ഞു.
കുതിച്ചുയരുന്ന വിലകയറ്റത്തെ നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്ന് മോദിക്ക് അറിയാം. രാജ്യത്തെ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയുന്ന പ്രധാനമന്ത്രിയാണദ്ദേഹം. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും രാംദേവ് തുറന്നടിച്ചു.
पेट्रोल डीज़ल पर सरकार को @yogrishiramdev की राय #Hallabol
Live: https://t.co/fOz5QPkk43 pic.twitter.com/6iDHtWxJ7W— आज तक (@aajtak) September 13, 2018