ദുരിതാശ്വാസ കേന്ദ്രത്തിൽ രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു
21 August 2018
ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ചു. സുനിൽ -അനുപമ ദമ്പതികളുടെ മകൾ നിവേദ്യയാണ് മരിച്ചത്. ക്യാംപിലെത്തിക്കുമ്പോള്‍ പനിയുണ്ടായിരുന്നു.
പിന്നീടു രോഗം മൂര്‍ച്ഛിച്ചു മസ്തിഷ്കജ്വരമായി മാറി. അടൂര്‍ ആശുപത്രിയില്‍നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ചെങ്ങന്നൂരിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ കുട്ടിയുടെ മൃതദേഹം വീട്ടിൽ സംസ്കരിക്കാനാണു തീരുമാനം.