അമ്മയെക്കുറിച്ചുള്ള ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

single-img
13 August 2018

‘അവസാന കാലം വരെയും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് അമ്മ അന്വേഷിക്കുമായിരുന്നു. പുറത്ത് പോകുമ്പോള്‍ വരാന്‍ വൈകരുത് എന്ന് അമ്മ എപ്പോഴും ഉപദേശിക്കുമായിരുന്നു’. ബച്ചന്‍ അമ്മയെ ഓര്‍ത്തു. അമ്മയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുകയാണ്.

അമ്മയെക്കുറിച്ച് പറയുമ്പോള്‍ ബച്ചന് നൂറ് നാവാണ്. ലോകത്തെ ഏറ്റവും മനോഹരിയായ അമ്മയെന്നാണ് ബച്ചന്‍ തന്റെ അമ്മയെക്കുറിച്ച് പറയുന്നത്. ‘തോല്‍വിയുണ്ടാകുമ്പോള്‍ അമ്മ ആശ്വസിപ്പിച്ചു. വിജയിക്കുമ്പോള്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ഞാന്‍ ഒരു മുത്തശ്ശനായപ്പോഴും പുറത്ത് പോകുന്ന എന്നെ നേരത്തെ മടങ്ങിയെത്തണമെന്ന് അമ്മ ഉപദേശിക്കുമായിരുന്നു’ ബച്ചന്‍ അമ്മയെ സ്മരിച്ചു.

‘സിനിമയെക്കുറിച്ചുള്ള പ്രണയം എന്നില്‍ നിറച്ചത് അമ്മയായിരുന്നു. നാടകവും സംഗീതവും അമ്മ പരിചയപ്പെടുത്തി തന്നു. അച്ഛന് വേണ്ടി എല്ലാം ത്യജിച്ചവളായിരുന്നു അമ്മ. കളിയും പാട്ടും ചിരിയുമൊക്കെ ആയി മാത്രമേ സദാസമയവും അമ്മയെ കാണാനാകൂ. ഇന്ന് അമ്മയുടെ ഓര്‍മ്മകള്‍ മാത്രമാണ് കൂടെയുള്ളത്. മറ്റെന്തിനേക്കാളും വലുതാണ് ആ ഓര്‍മ്മകള്‍’. ബച്ചന്‍ പറഞ്ഞു.