കുട്ടികളിൽ ആത്മഹത്യാ പ്രവണതയുണ്ടാക്കി മോമോ ഗെയിം;മോമോയ്ക്കെതിരെ ജാഗ്രതാനിർദേശം

single-img
6 August 2018

ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തി. ‘മോമോ ചാലഞ്ച്’ എന്നാണ് ഇതിന്റെ പേര്.

ഇപ്പോൾ വാട്സാപിലൂടെ ആത്മഹത്യ ചലഞ്ചായാണ് ഗെയിം പ്രചരിക്കുന്നത്.ഈ ഗെയിമിനെതിരെ നേരത്തേ തന്നെ പൊലീസ് ജാഗ്രത നിർദേശം നൽകിയിരുന്നു. എന്നാൽ അടുത്തയിടെ ഈ ഗെയിം കളിച്ച് പന്ത്രണ്ട് വയസുള്ള പെൺകുട്ടി മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗെയിമിനെതിരെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഗെയിം ആരംഭിച്ചത്.

ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു

ഗെയിമില്‍ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങുന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാല്‍ തന്നെ സ്വാധീന ശക്തിയും കൂടുതലാണ്.