തമ്മിലടിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണുതുറന്ന് കാണൂ…; മലപ്പുറത്ത് മകന്റെ വിവാഹ വേദിയില്‍ ഇതര മതസ്ഥരായ 15 പെണ്‍കുട്ടികള്‍ക്കു കൂടി മാംഗല്യമൊരുക്കി അലിബാവ ഹാജി

single-img
26 July 2018

ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ വിഷം ചീറ്റി നടക്കുന്നവര്‍ മലപ്പുറം മാണൂരിലെ ആലിബാബ ഹാജിയെ കണ്ടുപഠിക്കണം. തന്റെ മകന്റെ വിവാഹ വേദിയില്‍ ഇതര മതസ്ഥരായ 15 യുവതികളെയാണ് ഈ പിതാവ് വിവാഹം കഴിപ്പിച്ചയച്ചത്. രണ്ട് ജാര്‍ഖണ്ഡ് യുവതികളും ഇവിടെ വിവാഹിതരായി.

വിവാഹത്തിന് പത്ത് പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും നവവധുക്കള്‍ക്ക് ആലിബാബ ഹാജി സമ്മാനമായി നല്‍കി. മന്ത്രി കെടി ജലീല്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവാഹത്തിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സിപി അലിബാവ ഹാജിയുടെ മകന്‍ തുഫൈലിന്റെ വിവാഹം അങ്ങനെ മതസൗഹാര്‍ദ്ദത്തിന്റെ വേദികൂടിയായി മാറി.

കോഴിക്കോട് സ്വദേശിയായ വ്യവസായി ഇക്ബാലിന്റെ മകള്‍ ഫാത്തിമാണ് തുഫൈലിന്റെ ജീവിത പങ്കാളിയായത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ടി.കെ കൃഷ്ണന്‍ നമ്പൂതിരിപ്പാടുമാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.