ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി

single-img
22 July 2018

ഹെല്‍സിങ്കിയിലെ ഉച്ചകോടിക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു ഫുട്‌ബോള്‍ സമ്മാനമായി കൊടുത്തിരുന്നു. എന്നാല്‍ ആ പന്തിനെ ചുറ്റിപ്പറ്റി പലതരം വാര്‍ത്തകളാണ് പരക്കുന്നത്. പുടിന്‍ നല്‍കിയ പന്തായതിനാല്‍ വിശദമായ പരിശോധയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ കയറ്റിയാല്‍ മതിയെന്നാണ് വിദഗ്‌ധോപദേശം.

എന്തായാലും പന്ത് ഇപ്പോള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പതിവ് പരിശോധന മാത്രമാണെന്ന് രസഹ്യാന്വേഷണ വിഭാഗം വിശദീകരിക്കുന്നുണ്ടെങ്കിലും റഷ്യയില്‍ നിന്നായതുകൊണ്ട് അത് വെറും ഒരു പരിശോധയല്ല എന്ന് വ്യക്തമാണ്.

മാധ്യമസമ്മേളനത്തിനിടെയാണ് പുടിന്‍ പന്ത് ട്രംപിന് നല്‍കിയത്. 12 വയസ്സുള്ള തന്റെ മകന്‍ ബാരന് ഇഷ്ടമാകുമെന്ന് പറഞ്ഞ് ട്രംപ് അത് ഭാര്യ മെലനിയയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുത്തു. പുടിന്‍ നല്‍കിയ പന്തില്‍ ചാരയന്ത്രങ്ങള്‍ വല്ലതും ഘടിപ്പിച്ചിട്ടുണ്ടാകാമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ട്വീറ്റ് ചെയ്തിരുന്നു.