ഫ്രാന്‍സ് ക്രൊയേഷ്യ ഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളുടെ പ്രതിഷേധം

single-img
16 July 2018

ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലെ ഫൈനല്‍ നടക്കവെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍. കളിയുടെ 52 ആം മിനിറ്റിലാണ് പുസിറയട്ട് സംഘടനയിലെ അംഗങ്ങളായ നാലുപേര്‍ ഗ്രൗണ്ടില്‍ പ്രതിഷേധിച്ചത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സമരത്തില്‍ പങ്കെടുത്തത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഓടിച്ചിട്ട് പിടിച്ചുകൊണ്ടുപോയി. പ്രതിഷേധക്കാര്യം നേരത്തെ തന്നെ സംഘടന ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലൈക് അടിച്ചതിന്റെ പേരില്‍ ആളുകളെ ജയില്‍ അടയ്ക്കാതിരിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, റഷ്യയില്‍ രാഷ്ട്രീയ മത്സരം അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇവുടെ ഗ്രൗണ്ട് കയ്യേറിയുള്ള പ്രതിഷേധം.