അത് ജെസ്‌ന തന്നെ; ബെംഗളൂരുവിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ച് പൊലീസ്

single-img
12 July 2018

പത്തനംതിട്ട: മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌ന തന്നെയെന്ന് പൊലീസ് നിഗമനം. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് മുണ്ടക്കയത്ത് കണ്ടത് ജസ്‌ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. അതേസമയം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബംഗളൂരുവിലേക്ക് തിരിച്ചു, കഴിഞ്ഞ മാര്‍ച്ച് 22 പത്തനംതിട്ട എളുമേലിയില്‍ നിന്നും ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു.