താം ലുവാംഗ് ഗുഹയിൽനിന്ന് ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു:രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ

single-img
9 July 2018

ബാങ്കോക്ക്: വടക്കൻ തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതുവരെ അഞ്ച് കുട്ടികളെയാണ് രക്ഷിച്ചത്. ഇനി ഏഴ് കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുണ്ട്. രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്.

കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം നാലു കുട്ടികളെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം 8.30) രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ്‌ സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന.

അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.