പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

single-img
8 July 2018

ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ സമുദായത്തെ പ്രതിരോധത്തിലാക്കുകയാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ അരും കൊല ചെയ്ത സംഭവത്തില്‍, പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിക്കൊണ്ടാണ് കാന്തപുരത്തിന്റെ പ്രസ്താവന. ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ സമുദായത്തെ പ്രതിരോധത്തിലാക്കുകയും, മതത്തിന്റെ പവിത്രമായ സമാധാന സന്ദേശങ്ങളെ കളങ്കപ്പെടുത്തുകയുമാണ്.

കാമ്പസുകളില്‍ കയറിയുള്ള കൊലപാതകം പ്രബുദ്ധ സമൂഹത്തിന് അപമാനകരമാണ്. കലാലയ രാഷ്ട്രീയം നിയമം മൂലം നിരോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ പോലീസ് റെയ്ഡ് ന്യൂനപക്ഷ വേട്ടയായി ചിത്രീകരിക്കുരത് എന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നു. മുസ്ലീം സമുദായം നിരാകരിച്ചവരാണ് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമെന്നും മന്ത്രി പറഞ്ഞിരുന്നു.