മഹാത്ഭുതം: കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി; മണിക്കൂറുകള്‍ക്കു ശേഷം യുവതി പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ ഉണര്‍ന്നിരുന്നു

single-img
6 July 2018

ജോഹന്നാസ് ബര്‍ഗില്‍ കഴിഞ്ഞ ജൂണ്‍ 24 നായിരുന്നു ഈ സംഭവം. കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മോര്‍ച്ചറിയിലേക്ക് മാറ്റി.

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി ശരീരം വൃത്തിയാക്കുന്നതിനിടയിലാണ് യുവതിക്ക് ജീവനുള്ള കാര്യം കണ്ടെത്തുന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഇവരെത്തി പരിശോധിച്ചതോടെ സംഭവം സത്യമാണെന്നു വ്യക്തമായി. ഉടന്‍ തന്നെ വിദഗ്ദചികിത്സയ്ക്കായി അടിയന്തരവിഭാഗത്തിലേക്ക് മാറ്റി.

ശ്വാസവും പള്‍സും നിലച്ച നിലയിലാണ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ഇങ്ങനെ ഒരു അനുഭവം എങ്ങനെ ഉണ്ടായെന്നു ആര്‍ക്കും വിവരിക്കാന്‍ സാധിക്കുന്നില്ല. യുവതി ഇപ്പോള്‍ സാധാരണജീവിതത്തിലേക്കു തിരികെ വന്നു കൊണ്ടിരിക്കുകയാണ്. മൂന്നു പേര്‍ മരിച്ച കാര്‍ അപകടത്തില്‍ യുവതി മാത്രമാണ് രക്ഷപെട്ടത്.