എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി:10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

single-img
30 June 2018

ആന്ധ്ര പ്രദേശ്: എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. 22 കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. മുതിര്‍ന്ന വിദ്യര്‍ഥികള്‍ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നുമാണ് പരാതി. ദൃശ്യങ്ങള്‍ ലഭിച്ച മറ്റൊരു കുട്ടി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്നും പരാതിലുണ്ട്.

കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സീനിയര്‍ വിദ്യാര്‍ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. വംശിക്കും ശിവ റെഡ്ഡിക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. രണ്ട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജന്‍മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന് മദ്യം കഴിപ്പിച്ചശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൃഷ്ണ ജില്ലയിലെ കോളജ് അധികൃതരെ സമീപിച്ചെങ്കിലും അവര്‍ പൊലീസിനെ അറിയിച്ചില്ല. പകരം യുവാക്കളോട് ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്നും പെണ്‍കുട്ടിയോട് മാപ്പു പറയണമെന്നും നിര്‍ദേശിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്.