തോട് കട്ടിയുള്ള മത്സ്യങ്ങളായ ചൂര, പാര, നെയ്മീന്‍, കൊഞ്ച് തുടങ്ങിയവ മാസങ്ങള്‍ക്ക് മുമ്പേ ഫോര്‍മാലിന്‍ ചേര്‍ത്ത് കേരളത്തിലേക്ക് എത്തിക്കാന്‍ സ്റ്റോക് ചെയ്തു; നമ്മുടെ തീന്‍മേശയില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങള്‍

single-img
27 June 2018

മലയാളിയുടെ ഇഷ്ട വിഭവമായ മീനില്‍ മാരകവിഷം കലരുന്നുവെന്ന ഭീതി മത്സ്യവിപണിയില്‍ കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കിലോക്ക് 800 രൂപ വിലയുണ്ടായിരുന്ന നെയ്മീന്‍ 400ല്‍ എത്തിയെങ്കിലും മത്സ്യങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനത്ത് ഓപറേഷന്‍ സാഗര്‍റാണിയുടെ മൂന്നാം ഘട്ടത്തില്‍ മായം കലര്‍ത്തിയ 28,000ത്തോളം കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. ഇതോടെയാണ് മീന്‍ മാര്‍ക്കറ്റ് ഇടിഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പ്രതിദിനം കേരളത്തിലെ വിപണിയില്‍ എത്തുന്നത് 1000 മുതല്‍ 1200 ടണ്‍ വരെ മത്സ്യമാണ്. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യത്തിന്റെ 40 ശതമാനവും കൊണ്ടുവരുന്നത് പുറത്തുനിന്നാണ്. ഇതില്‍ നല്ലൊരു ഭാഗവും വിഷത്തില്‍ മുങ്ങിയാണ് വിപണിയില്‍ എത്തുന്നത്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെയാണ് ഗോവ, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാസങ്ങള്‍ വരെ പഴക്കമുള്ള മത്സ്യം അമിതമായനിലയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിക്കൊണ്ടിരുന്നത്. അമിതലാഭം മോഹിച്ചാണ് വിഷം ചേര്‍ക്കുന്ന കടുംകൈക്ക് വന്‍കിട മത്സ്യലോബി തയാറാകുന്നത്.

രാസവസ്തു ചേര്‍ത്ത മത്സ്യം മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍നിന്ന് കടല്‍മാര്‍ഗം ചെറിയ ബോട്ടുകള്‍ വഴി കേരള തീരങ്ങളിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെക് പോസ്റ്റുകളില്‍ ലോറികള്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ് കടല്‍മാര്‍ഗ കടത്തുതുടങ്ങിയത്.

 

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!: ട്രോളിംഗ് ആയതിനാല്‍ കേരളത്തിലെ വിപണിയിലെത്തുന്നത് നേരത്തെ പിടികൂടി രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത http://www.evartha.in/2018/06/14/fish-8.html

Posted by evartha.in on Thursday, June 21, 2018

 

ട്രോളിങ് നിരോധനവും മത്സ്യലഭ്യതക്കുറവും മുന്‍കൂട്ടി കണ്ട ഇതര സംസ്ഥാന മത്സ്യലോബികള്‍ മാസങ്ങള്‍ക്ക് മുമ്പേ പുറം തോട് കട്ടിയുള്ള മത്സ്യങ്ങളായ ചൂര, പാര, വത്തപാര, നെയ്മീന്‍, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോക് ചെയ്തിരുന്നു. ഇതാണ് കൂടുതല്‍ അപകടകരമായരീതിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്നത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുറമുഖങ്ങളില്‍നിന്ന് ചെറുമത്സ്യങ്ങള്‍പോലും ലേലം വിളിച്ച് എടുത്തവര്‍ കൂടുതല്‍ വില പ്രതീക്ഷിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വില്‍പനക്ക് എത്തിക്കുകയാണ്.

അതേസമയം രോഗ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേഗത്തില്‍ വളര്‍ച്ചയെത്തിക്കാനാണ് ഇതരസംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ചെമ്മീന്‍ വളര്‍ത്തുന്നത്.

ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഒരു ആന്റിബയോട്ടിക്കും കഴിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുമ്പോഴാണ് കഴിക്കുന്ന മീനിലൂടെ ഒരു ക്രമവും നിയന്ത്രണവുമില്ലാതെ ഈ മരുന്നുകള്‍ ഉള്ളിലേക്ക് എത്തുന്നത്. ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യുറാന്‍, ടെട്രാസൈക്ലിന്‍ എന്നിങ്ങനെ ഇരുപതോളം ഇനത്തില്‍പെട്ട ആന്റിബയോട്ടിക്കുകള്‍ കൊടുത്ത് വളര്‍ത്തി വലുതാക്കിയ ചെമ്മീനുകളാണ് ഇപ്പോള്‍ അതിര്‍ത്തികടന്ന് തീന്‍മേശകളിലേക്ക് എത്തുന്നത്.

കേരളത്തിലേക്കുള്ള ചെമ്മീന്റെ വലിയ പങ്കും ഇപ്പോള്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. ആന്റിബയോട്ടിക് സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ വിദേശ കയറ്റുമതിക്ക് അനുമതി ലഭിക്കില്ല. അതുകൊണ്ട് തന്നെ അനധികൃത ചെമ്മീന്‍ കെട്ടുകളില്‍ വളര്‍ത്തുന്ന ഇവയത്രയും ഇപ്പോള്‍ മലയാളികള്‍ക്കായി എത്തുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ സ്ഥിരീകരിക്കുന്നു.

എന്നാല്‍ എല്ലാ മീനും വിഷം കലര്‍ന്നതല്ല എന്നതാണ് സത്യം. പക്ഷേ നമ്മള്‍ മീന്‍ വാങ്ങുന്നതിന് മുമ്പ് അത് നല്ലതാണോ എന്ന് ഉറപ്പു വരുത്തി മാത്രം വാങ്ങണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതല്ലാതെ ഫ്രഷ് മീന്‍ കഴിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും ഇവര്‍ പറയുന്നു.

 

കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍?

മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും
മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും
ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും
കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ കട്ടിയായിരിക്കും


നല്ല മീനാണോ? അറിയാന്‍ വഴികളിതാ

കാഴ്ച, ഗന്ധം, സ്പര്‍ശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്.

ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള!ിച്ചമുള്ളതുമായ കണ്ണ!ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകള്‍ കണ്ടാല്‍ ഉറപ്പിക്കുക. മീന്‍ പഴകിത്തുടങ്ങിയിരിക്കുന്നു.

ചെകിളപ്പൂവു നോക്കണം. നല്ല രക്തവര്‍ണമാണെങ്കില്‍ മീന്‍ പഴക!ിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങള്‍ നീ!ക്കം ചെയ്യുമ്പോള്‍ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കില്‍ മീന്‍ ഫ്രഷാണ്.

മാംസത്തില്‍ വിരല്‍ കൊണ്ടമര്‍ത്തിയാല്‍ ദൃഢത ഉണ്ടെങ്കില്‍ നല്ല മീനാണ്. മീന്‍ ചീത്തയാണെങ്കില്‍ വിരലമര്‍ത്തുമ്പോള്‍ മാസം താണു പോകും.

മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കില്‍ ഫ്രഷ് അല്ല എന്നു കരുതണം.

ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

ഫോര്‍മാലിന്‍ പോകില്ല

ഒരു ബക്കറ്റ് വെള്ളത്തില്‍, ഒരു ചെറിയ ഗ്ലാസ്സ് ഫോര്‍മലിന്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്താല്‍ അതില്‍ 250 കി.ഗ്രാം മ!ീന്‍ നാലു ദിവസം സംസ്‌കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. െഎസ് ഇടുമ്പോള്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്.

ഫോര്‍മലിന്‍ ഒരു തവണ ഉപയേ!ാഗിച്ചാല്‍ മീനില്‍ നിന്ന് അതു പൂര്‍ണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീന്‍ എത്ര നന്നായി വെ!ള്ളത്തില്‍ കുതിര്‍ത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോര്‍മലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറ!ിയ കരുതലുകളെടുക്കാം.

 

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം: മീന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക http://www.evartha.in/2018/06/22/formalin-fish.html

Posted by evartha.in on Friday, June 22, 2018

 

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളില്‍ നിന്നു മീന്‍ വാങ്ങുക. ചെതുമ്പലുകള്‍ പൂര്‍ണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോള്‍ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമേ!ാണിയ, ഫോര്‍മലിന്‍ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ മീന്‍ ഒഴിവാക്കാം.