അർജന്റീനയുടെ തോൽവി:കോട്ടയത്ത് കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: അയര്‍ക്കുന്നം ആറുമാനൂറില്‍ നിന്നു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ പി.വി. അലക്സാണ്ടറുടെ മകന് ഡിനു അലക്സി (30)ന്‍റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. വെള്ളം കുടിച്ച് വീര്‍ത്ത നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.മരിച്ചത് ഡിനു തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നായയുടെ പരിശോധനയില്‍ കുളിക്കടവിലേക്ക് പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.
അയര്‍കുന്നം പോലീസ് ഇന്ന് രാവിലെ എത്തി പരിശോധനകള്‍ നടത്തി. കടുത്ത അര്‍ജന്റീന ഫാനായിരുന്ന ഡിനുവിനെ പരാജയം എത്രമാത്രം തളര്‍ത്തി എന്ന കാണിക്കുന്ന നിരവധി കുറിപ്പുകള്‍ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ആറ്റില്‍ ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.