തവള കല്ല്യാണത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോര്; മഴ ലഭിക്കാനായി ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം
ഭോപ്പാല്‍: കഴിഞ്ഞ ദിവസം അത്യപൂർവമായ ഒരു വിവാഹം നടന്നു. ആഘോഷങ്ങളും ആർപ്പുവിളുമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി നിരവധി പേരാണ് എത്തിയത്.ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തിലാണു തവള കല്യാണം നടത്തിയത്.
മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന ഒരു ആചാരമാണ് തവള കല്യാണം.
മന്ത്രിക്കൊപ്പം ബിജെപി നേതാക്കള്‍ ഉള്‍പ്പടെ നൂറോളം ആളുകളാണ് തവള കല്യാണത്തില്‍ പങ്കെടുത്തത്. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയായിരുന്നു കല്യാണം നടത്തിയത്.
എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.അന്ധവിശ്വങ്ങള് പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യരുതായിരുന്നു എന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.