തമിഴ്‌നാട്ടില്‍ നിന്നുള്ള പത്തൊമ്പതുകാരി അനുക്രീതി വാസ് മിസ് ഇന്ത്യ

single-img
20 June 2018

മുംബൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ എന്‍എസ്‌സിഐ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

2017 ലെ ലോകസുന്ദരി മാനുഷി ചില്ലാറാണ് അനുക്രീതിനെ കിരീടം അണിയിച്ചത്. മുപ്പതു സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ആയുഷ്മാന്‍ ഖുറാനയുമായിരുന്നു അവതാരകര്‍.

പത്തൊന്‍പതുകാരിയായ അനുക്രീതി ചെന്നൈ ലയോള കോളജില്‍ ഡിഗ്രിവിദ്യാര്‍ഥിനിയാണ്. മോഡലിംങ്ങും അഭിനയത്തിലും താല്‍പര്യം പുലര്‍ത്തുന്ന അനുക്രീതിയുടെ നേട്ടം തമിഴ്‌നാടിനും അഭിമാനമായിരിക്കുകയാണ്. ചൈനയിലെ സാനിയയില്‍ ഈവര്‍ഷം ഡിസംബറില്‍ നടക്കുന്ന ലോകസുന്ദരി മല്‍സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക അനുക്രീതി വാസ് ആയിരിക്കും.